ജഞാന ലൈം​ഗിക സമ്പദ് വ്യവസ്ഥ

വിത്തമെന്തിന് മർത്യനു വിദ്യകൈവശമാവുകിൽ എന്ന് മഹാകവി ഉള്ളൂർ ചോദിച്ചു ഒരു നൂറ്റാണ്ടെകിലും കഴിഞ്ഞാണ് വരേണ്യ ദെറിദ ശിഷ്യപണ്ഡിതയായ ഗായത്രിചക്രവർത്തി ഡാറ്റ പണത്തേക്കാൾ പ്രഭുത്വ ശക്തിയാർന്ന വിജ്ഞാന ധനമാണെന്നു കണ്ടുപിടിച്ചു കളഞ്ഞത്. എങ്കിൽപ്പിന്നെ ഡാറ്റ അതായിതന്നെക്കൊടുത്തു പത്തിരട്ടി കുതിര ശക്തിയുള്ള പണം വാങ്ങി സബ് ആൾട്ടൺ ഫീമെയിലിന്റെ കണ്ണീർ തുടച്ചു കൊടുത്താൽ പോരായിരുന്നോ, മൂപ്പിലാൻ ബദ്ധപ്പെട്ടു കണ്ണിൽക്കണ്ട ഡാറ്റ ഒക്കെ അപനിർമ്മിച്ചതു എന്തിനു എന്ന്ന്നു ആരും ചോദിച്ചുപോവും. ഇങ്ങനെ ഒരു അപനിർമ്മിതിയിൽകൂടിയല്ലാതെ സബ് – ആൾട്ടൺ പെണ്ണ് എന്നൊരു ജീവിയെ ഇന്നിതുവരെ ആരും പുറത്തു കണ്ടിട്ടില്ല . ദെറിദയ്ക്ക് വേണ്ടത്ര സിനിമാ വിദ്യാഭ്യാസ മില്ലാത്തതിനാലും ഗായത്രിക്കു പസോളിനി യുടെ സിനിമയെക്കുറിച്ചു കേട്ടറിവുപോലുമില്ലാത്തതിനാലും ഗ്രാമത്തിലെ ചാളകളിലെന്നപോലെ നഗര പിന്നാമ്പുറങ്ങളിലും അപകൃഷ്ട ജീവനത്താൽ ഭേദ്യം ചെയ്യപ്പെടുന്ന പെണ്ണിനെക്കുറിച്ചു വേണ്ടത്രഅറിവി ലഭിക്കാതെ പോയി.

അറിവ്, വിദ്യ (പുസ്തകം) ഒരു ആയുധമാണെന്നു ഒരു കവിപറഞ്ഞതു രവിക്ക് ഖസാക്കിലെത്തുമ്പോൾ അത്ര രസിച്ചിട്ടുണ്ടായിരുന്നില്ല , റിൽകെ, മുട്ടത്തുവർക്കി, astrophysics, ഉപനിഷത്തു തുടങ്ങിയ തന്ത്ര വിദ്യകളും ഗ്രന്ഥ ശേഖരങ്ങളും ചുമന്നുകൊണ്ട് ഖസാക്കിലെ ത്തിയ രവിക്ക് രവി ചുമന്നുകൊണ്ട് വരുന്ന അവിദ്യയെ ഇല്ലാതാക്കുന്ന വിദ്യയാണ് സ്വാതന്ത്ര്യമെന്നുഗുരു പറഞ്ഞതിന്റെ പൊരുളും മനസ്സിലായിരുന്നില്ല. എങ്കിലുംപണത്തേക്കാൾ മൂല്യമുള്ളതാണ് വിദ്യ അല്ലെങ്കിൽ ഡാറ്റ എന്നുകണ്ടറിഞ്ഞ രവി വിദ്യയുടെ മഹിമ അനുഭവിച്ചറിഞ്ഞത് ഖസാക്കിലെ സബാൾട്ടൺ പെണ്ണുങ്ങളെ കണ്ടതിനും അറിഞ്ഞതിനു ശേഷമാണ് .വിത്തമെന്തിനുവിദ്വാനു? വിത്തത്തെക്കാൾ ആണവ ബലമുള്ള വിദ്യയും ഡേറ്റയുംകൈവശമുള്ള രവിമേഷ്ടർ വിദ്യാവിഹീനരും നിരക്ഷരുമായ ഖസാക്കിലെ ആൺ പെൺ സമുദായത്തിനുമേൽ വിത്തംകൂടാതെത്തന്നെ അനന്ത സുരത ക്രയവിക്രയം നടത്തിക്കൊണ്ടു ജ്ഞാനസമ്പദ്‌വ്യവസ്ഥയ്ക്കു ,നോളേജ് എക്കോണമിക്കു ഒരുലൈംഗികമാനം നൽകുന്നു. വിദ്യ കൈവശമുണ്ടെങ്കിൽ ചില്ലി കാശിന്റെ ചെലവില്ലാതെ അധഃകൃത പെണ്ണ് എന്ന ചരക്കിനെ ചവച്ചു തുപ്പാം എന്നതാണ് ഖസാക്കിലെ ജ്ഞാന സമ്പദ് വ്യവസ്ഥാ പാഠം.

ഖസാക്കിന്റെ അൻപതാംവവാർഷികം ആഘോഷിക്കുന്നതിനു തൊട്ടു മുൻ പാണ് ചിന്താവിഷ്ടയായ സീതയുടെ നൂറാം വാർഷികചർച്ചകൾ നടന്നത് ; രാമൻ സീതയോട്ചെയ്ത നിന്ദ്യവും ഹീനവുമായ സ്വാർത്ഥ പൂരണങ്ങളെ ആശാൻ നാഗരികമായ യുക്തിസൂക്ഷ്മതയുടെ ഭാഷയിലാണ് വിമർശിച്ചത് ; അതിൽ മൂർച്ചയുള്ള കുറ്റവിചാരണയുടെ മുനമ്പുകളുണ്ടായിരുന്നു വാല്മീകിയുടെ സീതയെ പ്പോലെ രാമനെ ഹീനൻ എന്നോ ആണും പെണ്ണുമല്ലാത്തവൻ എന്നോ വിളിച്ചു അധിക്ഷേപിക്കാതെയും എന്നാൽ അതിനേക്കാൾ വെടിപ്പായ നെഞ്ചു പൊളിക്കുന്ന ഭാഷാ സാമർഥ്യത്തോടെയുമാണ് ആശാൻറെ സീത രാമനെ നിഷേധിച്ചത്.ഒടുവിൽ വാല്മീകിയുടെ സീതയെപ്പോലെ ഇനി ഒരിക്കൽക്കൂടി നിന്റെ ശുദ്ധി ജനങ്ങളെ ബോധ്യപ്പെടുത്തിയാൽ നിന്നെ സ്വീകരിക്കാം എന്ന് പറയുന്ന രാമാ നിന്നെ എനിക്കുവേണ്ട എന്ന് പറഞ്ഞു കൊണ്ടാണ് ആശാൻറെ സീതയും ഭൂമിയുടെ താഴ്ചയിലേക്ക് മറഞ്ഞു പോവുന്നത് നീതിമാനല്ലാത്ത പുരുഷനെ നിഷേധിക്കുന്ന നീതിവാദിയും നീതിശാലിനിയുമായ സ്ത്രീ വാല്മീകിയുടെ കാലത്തു തന്നെ ഇവിടെയുണ്ടായിരുന്നു എന്നാണു മല വേടനായിരുന്നു എന്നൊക്കെ നമ്മൾ പറയുന്ന കവി സാക്ഷ്യപ്പെടുത്തുന്നത്; വാല്മീകിയുടെ രാമായണത്തിന് സീതയുടെ മുറിവ് എന്നോ രുമയുടെ മുറിവ് എന്നോ താരയുടെ മുറിവെന്നോ ശൂർപ്പണഖയുടെ മുറിവ് എന്നോ ഒക്കെ അർഥം കുറിക്കാം എന്നൊരു ചിന്ത ആശാൻറെ സീതയ്ക്ക് ഉൽപ്പാദിപ്പിക്കുവാൻ കഴിഞ്ഞു.സ്ത്രീവേടത്തി ആയാലും ദ്രാവിഡ രാക്ഷസി ആയാലും കാട്ടുപെണ്ണായാലും നാട്ടുപെണ്ണായാലും ആര്യപുത്രനായ രാമനും മറ്റു ആൾക്കുരങ്ങന്മാരും അവളോട് നീതി ചെയ്യുന്നില്ല എന്ന വസ്തുതയ്ക്കു സാക്ഷ്യമായാണ് ആശാന്റെ സീത ആദർശ പുരുഷനെ നിരസിച്ചു കൊണ്ട് വാല്മീകിയുടെ സീതയിൽ ചെന്ന് ഇറങ്ങുന്നത് ;ഹെലൻ സീക്കുവും അഡ്രിയെന്റിച്ചും ലൂസിയും എന്തിനു സിമോങ് ദേ ബ്യൂ വും മാർഗരറ്റ് ഫുള്ളേറുമൊക്കെ ജനിക്കുന്നതിനു വളരെ മുൻപാണ് വാല്മീകിയുടെ മുറിവേറ്റ പെണ്ണ് പുരുഷന്റെ അധികാര സ്വരൂപത്തെ ശരീരത്തിൽ നിന്ന് തൂത്തിറക്കുന്നതു; പുരുഷൻ സ്ത്രീയോട് എന്ത് ചെയ്തു എന്നതിനെച്ചൊല്ലി വലിയൊരലർച്ച പുറപ്പെടുവിച്ചു മി ടൂവിൽ വരെ അനന്ത സാധ്യതകൾ ഉപദർശിക്കുന്ന മലയാള ഫെമിനിസ്റ്റുകൾ ആശാന്റെ സീതയെ മുൻനിറുത്തിവലിയ അവകാശവാദങ്ങൾ ഉന്നയിക്കുമ്പോൾ ആണ് ഖസാക്ക് ഫാൻസ് അസോസിയേഷന്റെ ആഭ്യമുഖ്യത്തിൽ ഖസാക്ക് പൂജയും വെടിക്കെട്ടും ആരംഭിക്കുന്നത് ; ഖസാക്കിന്റെരവി സ്ത്രീയോട് എന്ത് ചെയ്തു എന്ന ചോദ്യം രാമൻ സീതയോടു എന്ത് ചെയ്തു എന്ന ചോദ്യത്തെപ്പോലെ തന്നെ പ്രസക്തമാണ് ;അങ്ങനെ ഒരു ചോദ്യം ഉണ്ടാവുമ്പോൾ ഫെമിനിസ്റ്റുകൾ സ്ത്രീവാദത്തിൽ നിന്ന് ഇറങ്ങിയോടുന്നതും അസ്തിത്വ ദുഃഖ സഞ്ചി വലിച്ചെറിഞ്ഞു കൊണ്ട് ശുദ്ധ സൗന്ദര്യത്തിന്റെ നാഗമണ്ഡല സ്ഥലികളിലേക്കു ഇഴഞ്ഞു കയറുന്നതും നാം കാണുന്നു ഖസാക്കിന്റെ ചർച്ച കഴിയുന്നതുവരെ ബുദ്ധിജീവിസഞ്ചിയിലെ ഫെമിനിസം പുറത്തെടുത്താലുണ്ടാവുന്ന നഷ്ടങ്ങൾ കണക്കിലെടുമ്പോൾതല്ക്കാലം ഖസാക്ക് ഒരു സൗന്ദര്യാത്മക മന്ദാരം മാത്രം! . ആധുനിക മസ്തിഷിക രസശാസ്ത്രവും ഞരമ്പുജീവിതവും സമാസമം ചേർത്ത് കുഴച്ചാൽകിട്ടുന്ന മന്ദാര പുഷ്പസമൃദ്ധമായ പുനർജ്ജനിക്കൂട്ടിന്റെ പൂഴിയിൽ കുപ്പുവച്ചൻ കുന്തിച്ചിരിക്കുന്നതിലെ വര്ണനാപാടവത്തെ പുരസ്കരിക്കുന്നതിനു ഒരു ഗവേഷണപ്രബന്ധം തന്നെ വേണ്ടിവരുന്ന സ്ഥിതിക്ക് സ്ത്രീവാദ സംബന്ധമായ വിഹ്വലതകൾ ഓരോ വായനയിലും മാറ്റിവയ്ക്കപ്പെടുകയാണ് വേണ്ടത് എന്നും നാഗരിക പൗരികൾക്കു അഭിപ്രായമുണ്ട് ;അനേകം സൗന്ദര്യശാസ്ത്രസമീക്ഷകളും ഉൽപ്രേക്ക്ഷകളും കൊണ്ട് നിർമിച്ച ഒരു ബ്യൂട്ടി പാരലൗർ ആണ് ഖസാക്ക് എന്ന തസറാക്ക് എങ്കിലും കോഴിക്കോട്ടെ ഐസ് ക്രീം പാരലൗറിന്റെ നിഗൂഢത ഖസാക്കിലെ വേലിപ്പുറങ്ങളിൽ ഇല്ല .

ഏകാധ്യാപക വിദ്യാലയത്തിലെ മേഷ്ടർ എന്ന വേലയിറക്കികൊണ്ടാണ് ഓക്സിഡഡന്റൽ കാപ്പിത്തോട്ടത്തിലെ ഭിഷഗ്വര പുത്രൻ ഖസാക്കിലെത്തി ഓറിയന്റൽ ആയ അപരന്മാരായ ആൺവർഗ കൂട്ടിക്കൊടുപ്പുകാരെയും പെൺവർഗശരീരങ്ങളെയും തന്റെ നമ്പറുകൾ ക്കു ഇരയാക്കുന്നതു അയാളുടെ മുഖ്യ തൊഴിൽ, വൈവിധ്യവും വൈചിത്ര്യവുമാർന്ന സുരതകർമ്മ മായിരുന്നുവെന്നും ഖസാക്ക് അയാളുടെ ലൈംഗിക കോളനി ആയിരുന്നുഎന്നും അറിയുന്നവർ തന്നെ യാണ് ഇതാ ഈ തസ്രാക്കാണ് ഖസാക്ക് എന്ന് പറയുന്നത് ; നിങ്ങളുടെ വീട് ഒരുഅസ്തിത്വ ദുഃഖ കാമ പീഡിതന്റെ നിരന്തര സുരതകർമസ്ഥലി ആയിരുന്നുവെന്നും അയാൾക്ക് വഴങ്ങാത്ത ഒരു പെണ്ണും അവിടെ ഇല്ലായിരുന്നുവെന്നും അയാളെ സംബാബന്ധിച്ചു അത് ഒരു സമ്പൂർണ കാമാത്തിപുരമായിരുന്നുവെന്നും നിങ്ങളിലെ പുരുഷന്മാർ അപ്പുക്കിളികളും കൂട്ടിക്കൊടുപ്പുകാരും ആയിരുന്നുവെന്നും സാംസ്കാരിക കേരളം ഒരു ഗ്രാമത്തെ പറഞ്ഞു സമ്മതിപ്പിച്ചിരിക്കുന്നു ഉഭയസമ്മതി പ്രകാരമുള്ള ഒരു അനുരഞ്ജനം ആണ് അത്.

ഒരു അവസരത്തിൽ KS ഷൂബ ചോദിച്ചത് പോലെ ഇയാൾ ഈ രവി വിദ്യാഭ്യാസ യോഗ്യതാപത്രത്തിന്റെ സ്ഥാനത്തു പ്രിൻസ് തിരുവാങ്കുളവും മുട്ടത്തു വർക്കിയും, റിൽ കെയുമൊക്കെ അടങ്ങുന്ന പുസ്തകക്കെട്ടുമായി വരുന്നതിന്റെ രഹസ്യമെന്ത്?ഏകാധ്യാപകവിദ്യാലയത്തിലെ വാധ്യാര് പണിക്കു ഹൈ ആർട്ടിന്റെയും ലോ ആർട്ടിന്റെയും വിഭാഗത്തിൽപെടുന്ന പുസ്തകങ്ങളിലുള്ള അവഗാഹമാണോ യോഗ്യതയായി പരിഗണിക്കപ്പെട്ടതു? വാറ്റുചാരായത്തിനും സ്കോച്ചിനും തുല്യ മൂല്യം കൽപ്പിക്കുന്ന, ആസ്ട്രോ ഫിസിക്സിനും ഉപനിഷത്തിനും തുല്യ മൂല്യം കൽപ്പിക്കുന്ന രവി-തണ്ണീർ മത്തനിലെ ഫ്രാഡ് രവിപദ്മനാഭന്റെ ആരായിട്ടുവരും ?ഇണപ്രാവുകളും പ്രിൻസ് തിരുവാങ്കുളവും റിൽകെയും അലസമായിവാരിക്കെട്ടിക്കൊണ്ടു നടക്കുന്ന രവിയുടെ പെട്ടിയിൽ വിദ്യാഭ്യാസ പാഠപുസ്തകം പോയിട്ട് ഏഴാം ക്ലാസ്സിലെ കുട്ടികൾക്ക് വേണ്ടിവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ ലൈംഗിക പാഠപുസ്തകം പോലുമില്ലായിരുന്നു ; ഡി പി ഇ പി തലത്തിൽ കുട്ടികളെ ലൈംഗിക പാഠങ്ങൾ പഠിപ്പിക്കുന്നതിന് പ്രായോഗിക ബഡായി മാത്രം മതിയാവുമെന്നും അറ്റകൈക്ക് ഇണപ്രാവുകൾ ക്ലിക്ക് ചെയ്യുന്നില്ല എങ്കിൽ ONV കുറുപ് മതിയാവുമെന്നും കുട്ടികളെ വിരട്ടാനാണെങ്കിൽ റിൽ കെയുടെ കവിത പ്രൗഢ പരന്തരീസിൽത്തന്നെ ഉച്ചരിച്ചാൽ മതിയാവുമെന്നും രവിയും രവി പദ്മനാഭനും ഒരു പോലെ മനസ്സിലാക്കിയിട്ടുണ്ട്;അന്ന് മലയാളംവരിഷ്ഠ ഭാഷ പദവി പിടിച്ചടക്കിയിരുന്നില്ല എന്നതുകൊണ്ടാണ് .

ആ ധുനിക മാധ്യമ ഭാഷയിൽ പറഞ്ഞാൽ ഖസാക്കിലെ പ്രാകൃതരും നിസ്വരുമായ ആണും പെണ്ണുമെല്ലാം ലൈംഗിക ഇരകളാണ്; ആരുടെ ഇര ആണ് എന്ന് പുനർജ്ജനിയുടെ മന്ദാരത്തിൽ കൂടുകൂട്ടിയിരിക്കുന്ന നക്ഷത്രക്കുട്ടനെക്കാണുമ്പോൾ ചോദിയ്ക്കാൻ ഫെമിനിസ്റ്റുകൾക്കു കഴിയുന്നില്ല ;കഴിയുമെങ്കിൽ രവിയുടെ മി ടൂ ലിസ്റിൽപേരുചേർക്കാൻ ആഗ്രഹിക്കുന്ന ഫെമിനിസ്റ്റുകൾക്കു നാൽപതു ഇരകളെ ചേർത്ത് തയ്യാർ ചെയ്തിട്ടുള്ള പട്ടികയിൽ ഉൾപ്പെട്ടു കിട്ടുന്നതിന് അപേക്ഷ സമർപ്പിക്കാവുന്നതാണ് ഒരു ബലാൽ സംഗമായിരുന്നെങ്കിൽ മറ്റുമാര്ഗങ്ങളൊന്നുമില്ല എന്ന അവസ്ഥയിൽ അതങ്ങു ആസ്വദിക്കാമായിരുന്നു എന്നസിദ്ധാന്തത്തിനൊന്നും ഖസാക്കിൽ യാതൊരു പ്രസക്തിയുമില്ല ഈഡൻ കുഞ്ഞേ; അങ്ങനെ പിടിച്ചു വച്ച് സംരക്ഷിക്കാവുന്ന ഒരു മൂല്യവും ഖസാക്കിലേ പെൺ ശരീരത്തിനില്ല.യാഗാശ്വസമാനയായ മൈമുന ഒഴികെ ഖസാക്കിലേ പെണ്ണുങ്ങളെല്ലാം പഴന്തുണിസമാനമായ ദയനീയ ശരീരങ്ങളാണ് രവിയുടെ വേഴ്ച ഖസാക്കിന് സർവ സമ്മതമാണ്; ഖസാക് രവിയുടെ കാമാർത്തി പൂരണപുരം ആണ് എന്ന് തസ്രാക്ക് തന്നെയാണ് ഖസാക്ക് എന്ന് സമ്മതമാക്കിയിരിക്കുന്ന ഖസാക്ക് സംരക്ഷണ സമിതിയും അറിയണം .ഒരു ഗ്രാമമാണ് നിങ്ങളുടെ നോവലിന്റെ സ്ഥലം എന്ന് പറയുമ്പോൾ നിങ്ങൾ ഗ്രാമത്തെ നിങ്ങളുടെ സംഭോഗ ചരിത്രത്തിന്റെ കര്മമണ്ഡലമാക്കിത്തീർത്തിരിക്കുന്നു എന്നതോർക്കണം ഫാസിസിസത്തിലെ ബല പ്രയോഗത്തെക്കാൾ ക്രൂരമാണ് സമ്മതിയിലൂടെയുള്ള കീഴ്പ്പെടുത്തൽ… അത് ഒരു ഗ്രാമത്തെ ഒരു കഥാപാത്രത്തിന്റെ മാനസികഗുഹ്യരോഗത്തിന്റെ മേച്ചിൽ സ്ഥലം എന്നനിലയിൽ ചിത്രീകരിക്കുകയും ആഗ്രാമം ഇതാണ് എന്ന് ചൂണ്ടിക്കാണിക്കുകയും അത് സർക്കാരും പൊതു സമൂഹവും സമ്മതിക്കുകയും ചെയ്തിരിക്കുന്നു; രവിയുടെ കാമാത്തിപുരമാണ്ഖസാക്ക് എന്ന് അറിയാതെയല്ല ഇത്തരം ആഘോഷ വൈകൃതങ്ങൾ അരങ്ങേറുന്നത്. ഒരു നോവലിൽ വേശ്യ എന്ന് നോവലിസ്റ്റ് തന്നെ വിശേഷിപ്പിക്കുന്ന ഒരു കഥാപാത്രത്തെ സൃഷ്ടിക്കുന്നതിൽ തെറ്റില്ല പക്ഷെ നിങ്ങളുടെ അമ്മയെ ചൂണ്ടിക്കാണിച്ചിട്ടു അതാണ് നോവലിലെ വേശ്യാ കഥാ പാത്രം എന്ന് പറയാൻ നോവലിസ്റ്റിനോ അയാളുടെ ആരാധകർക്കോ അവകാശമുണ്ടോ എന്നതാണ് ഇവിടത്തെ ദാർശനിക പ്രശ്നം; ഫോക്നറോ R .K നാരായണനോ പൊറ്റെക്കാട്ടോ തകഴിയോ അവരുടെ നോവലിന്റെ ഭൂമി ഇതാണ് എന്ന് പറഞ്ഞെന്നിരിക്കാം പക്ഷെ ആസ്ഥലങ്ങളൊന്നും എഴുത്തുകാരന്റെ ആത്മ സായൂജ്യമായ ഒരു ആൺവേശ്യയുടെ കളിക്കളം എന്ന നിലയിൽ അല്ല ചിത്രീകരിക്കപ്പെട്ടിട്ടുള്ളത്.

നിവൃത്തികേട് സമ്മതി ആയി മാറുമ്പോൾ ഫെസിലിറ്റേറ്റർ ആയ പുരുഷനോ ഇരയായ സ്ത്രീക്കോ അത് ആസ്വദിക്കുവാൻ കഴിയുകയില്ല. ഇവിടെ ആസ്വാദനം അസ്തിത്വ ദു:ഖ കാമാന്ധനായ നായകന്റെ മാത്രം ജന്മസിദ്ധിയാണ്;ഖസാക്കിൽ വന്നിറങ്ങിയ രവി അത് പണ്ടെങ്ങോ വന്നുപോയ സ്ഥലമാണ് എന്നബോധത്തള്ളലിൽ നൊസ്റ്റാൾജിക് ആവുന്നതിനു മസ്തിഷ്കരസ സൗന്ദര്യ ശാസ്ത്ര ത്തിന്റെ പിന്തുണയുണ്ട് എന്നും യമുനാതീരത്തെ ഗോപികാ സമൂഹം ഒരു മസ്തിഷ്കരാസ ക്രീഡയുടെ പുരാ കാല സ്ഥലിയുടെ അബോധ ഛായ ഖസാക്കിന് നൽകുന്നുണ്ട് എന്ന് ഫോർഡ് ഫൗണ്ടേഷനും പറയുന്നുണ്ട് ന്യൂറോണുകൾക്കു അങ്ങനെ ഒരു രാസ സൗന്ദര്യനിയമം ഉണ്ടായിരിക്കുന്ന സ്ഥിതിക്ക് ,വഴങ്ങുകയല്ലാതെ മറ്റു നിവൃത്തിയില്ല എന്ന സിദ്ധാന്തം കാട്ടാളൻ കഥാപാത്ര ജന്മം നൽകിയ സീതയ്ക്ക് അറിയാതെ പോയതിൽ സങ്കടപ്പെട്ടിട്ടു കാര്യമില്ല

നമ്മുടെ എല്ലാ കലാകൃതികളെയും ആവേശിക്കുന്ന പ്രധാനഘടകം നായകത്വമാകയാൽ വീര രസകേന്രമായ ഒരു പുരുഷനെയാണ് നാം നായകനായിക്കണ്ടു വരാറുള്ളത് അമ്മിഞ്ഞ കുടിക്കുന്ന നക്ഷത്രക്കുട്ടനും ഒരു വീരനായകനാണ് പെണ്ണിനെ പിടിച്ചെടുക്കുക മല്ലയുദ്ധത്തിൽ ജയിക്കുക എന്നിങ്ങനെ രണ്ടു മഹത്കർമങ്ങളിലൂടെയാണ് നായകൻ തന്റെ വീരഗുണം ഖസാക്കിൽ സ്ഥാപിച്ചെടുക്കുന്നതു എങ്കിലും സുരതമാണ് ഓമനക്കുട്ടന്റെ ഐച്ഛിക തന്ത്രം;നൈജാമലിയുമൊത്തുള്ളമല്ലയുദ്ധത്തിൽ ഒരു സ്വവര്ഗാശ്രുതിക്കും കെല്പുള്ളവനാണ് രവി എന്ന് തെളിയിച്ചു അള്ളാപ്പിച്ച മൊല്ലാക്കയെയും തകർത്തു കളയുന്ന സ്ത്രീസുരത പ്രധാനമായലൈംഗിക നിത്യ കര്മങ്ങള്ക്കുവേണ്ടിയാണ് അദ്ധ്യാപകൻ എന്ന വ്യാജേന ഖസാക്കിലെ എങ്കിലും നോവലിൽ അയാളുടെ മുഖ്യ തൊഴിൽ സുരതം ആയിട്ടാണ് എഴുതപ്പെട്ടിരിക്കുന്നത് അനാസക്തിയുടെ നിരാനന്ദത്തിൽ ആവുമ്പോഴും നൈജാമലിയോട് ഒരു ആൺവർഗ രതിയോ മല്ലയുദ്ധമോ നടത്തി മൈമുനയെ പിടിച്ചെടുത്തു അപരന്മാർക്കിടയിൽആണിനും പെണ്ണിനും മീതെ തന്റെ സുരതാധിപത്യം സ്ഥാപിക്കുവാൻ അയാൾക്ക് കഴിയുന്നു
അഭ്യസ്ത സുരത വിദ്യകൾ ആവിഷ്കരിച്ചു (അവർക്കിടയിൽ വിശിഷ്ടന്മാരായ നായർ ജന്മികളുമുണ്ട്)എഡ്വേഡ് സേഠിന്റെ ഭാഷയിൽപറയുന്ന മാതൃകയിലുള്ള അപരന്മാരുടെ അധിനായകനായിത്തീരുകയാണ് രവിയുടെ നിയോഗം; പടിഞ്ഞാറൻ നാടുകളിലേക്ക് കുടിയേറി സിദ്ധാന്ത പീടികയിൽ ലഭ്യമാവുന്ന തന്ത്രസമുച്ചയത്തിലുംവേദോപനിഷത്തുകളിലും നക്ഷത്ര ശാസ്ത്രത്തിലുമൊക്കെ അവഗാഹം സിദ്ധിച്ച ഉണ്ണിക്കുട്ടൻ ഖസാക്കിലെ ജനങ്ങളെ ആകെ അപരന്മാരോ അപരന്മാരുടെ തന്നെ സാന്ദ്രീകരണം എന്ന് വിളിക്കാവുന്ന അപ്പുക്കിളിയോ ആയിക്കാണുന്നതിൽ നിന്നുണ്ടാവുന്ന ദാർശനികോന്മാദംനിമിത്തം ധീരോദാത്തനും അതിപ്രതാപഗുണവാനുമായിത്തീരിന്നു; ഏകാധ്യാപകനായി എത്തുന്ന നക്ഷത്രക്കുട്ടൻ സുരതക്രീയയിൽ ഒരു പ്രൊഫെഷനലിന്റെ അനുഭവ പരിചയമാർജ്ജിച്ചിട്ടുണ്ട് ചുരുങ്ങിയത് നാൽപതു സ്ത്രീകൾക്കെങ്കിലും സുരതത്തിൽ ശിക്ഷണം നല്കിയിട്ടുള്ളതായി ജ്ഞാന സമ്പദ് ലൈം​ഗിക സമവാക്യകാര്യന്മാർ മനസ്സിലാക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *