Krishna Janardhana

Krishna Janardhana

കക്കയക്കാറ്റ് പറഞ്ഞകന്നത്

അയാളെത്തിരക്കി ഞങ്ങൾ കല്ലുപാറയിൽക്കയറിനോക്കി. അവിടെയെങ്ങും ഒരു അവശേഷിപ്പും ഇല്ല, പിന്നെ നേരെ ഒരക്കുഴിയിലും പരിസരത്തും നോക്കി, ഇല്ലേയില്ല.തിരികെ വരുമ്പോൾ കറുത്ത ഡാമിൻ്റെ ഓരത്തായൊരുതുരുമ്പിച്ചൊരു വീടിൻ്റെ കോലായിൽ അസ്ഥികൂടത്തൂണുകൾ കണ്ടു അതിൻ്റെ തുറിച്ച ജനാലകളിലൂടെ കാലത്തിൻ്റെ മർമ്മരം കേട്ടു ഒപ്പം അലർച്ചകളും അധികാരത്തിന്റെയും അന്ധതയുടേയും അട്ടഹാസങ്ങൾ കേട്ടു കേട്ടുകൊണ്ടേയിരുന്നു അവ, ഡാമിലൂടെ പാറിപ്പറന്ന് ദൂരെ മാമരങ്ങളുടെ ചില്ലകളിലൂടെ…

ഒരു പുഴയോർമ്മ

കൃഷ്ണ ജനാർദ്ദന എന്റെ നെഞ്ചകത്തൂടെയായിരുന്നു…ആ പുഴയൊഴുകിയിരുന്നത്,നിറയെ മീനുകൾ, ആമകൾ,പുള്ളിപ്പുളവനും, മാക്രികളും,താമരകൾ, അതും ചെറുവെള്ളത്താമരകൾപടർന്നു പന്തലിച്ച്, പെറ്റ് പെരുകി…അങ്ങനെ…ഓളം തല്ലിനിന്നിരുന്നു.പുഴയുടെയോരം ചേർന്ന്, കുളവാഴകളും…ഇന്ന് ഞാനൊരു ‘മരുഭൂമിയാണ്’വിണ്ടു കീറിയ ചാലുകളിലൂടെ…മണ്ണിൻ്റെ വിയർപ്പുകൾ പോലുംജലകണികകളായില്ലാതെയങ്ങനെ….അങ്ങനെ അന്ന്, തളിരിലകൾ തിന്നു മദിച്ച എത്രയോചെറുപ്രാണികൾ പുഴുക്കൾതത്തകൾ, മൈനകൾ, കരിയിലക്കിളികൾകുരുവിക്കൂട്ടങ്ങൾ…, എന്തൊരു ബഹളമായിരുന്നു.ആ രാവുകൾക്ക്…നിലാവുകളിൽ – ഒറ്റയ്ക്ക് പാടിയകലുന്നകിളിയുംഎല്ലാം ലവണം വറ്റിയീമണ്ണിലൂടെയായിരുന്നന്ന്എല്ലാം… എല്ലാം…